കൊല്ലം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ.
മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയാറാകണം. വർഗീയധ്രുവീകരണ നീക്കം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷവും വർഗീയതയും ചർച്ചയാകുന്നിടത്ത് പിഡിപിയുടെ മേൽ തീവ്രവാദ ചാപ്പ കുത്തുന്നതു ലീഗിനെതിരേയുള്ള ആരോപണങ്ങൾ മറയ്ക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.